Friday, February 4, 2011

പരിക്രമണം


തനുവീണ തന്‍ മൃദുതന്ത്രിയില്‍ തനിയെ സ്വരം ഉണരുന്നുവോ
ശ്രുതിയായ്‌ സ്വയം അലിയുന്നുവോ ലയചാരുതേ മനവേണുവില്‍
തനുശാഖിയില്‍ പാടാന്‍ വരും കിളിയായി നീ കുളിരീണമേ
തിരുവാതിരാപ്പുലര്‍വേളയില്‍ പൂന്തെന്നലായ് തഴുകാന്‍ വരൂ

പൂക്കുന്നോരാ പാരിജാതപ്പൂ ന്തേന്‍ കണം പകരുന്നതോ

കുളിരോര്‍മയില്‍ തളിരാടുമീ തുളസീദളം ചൂടാന്‍ വരൂ
കളിവാക്കുകൾ പറയാതെ നീ നിഴലാടുമീ നിറസന്ധ്യയിൽ 
ഒരു ഗാനമായ് ഒഴുകാമിനി ഇരുമെയ്കളും പ്രണയാതുരം


No comments:

Post a Comment