
തനുവീണ തന് മൃദുതന്ത്രിയില്‍ തനിയെ സ്വരം ഉണരുന്നുവോ
ശ്രുതിയായ് സ്വയം അലിയുന്നുവോ ലയചാരുതേ മനവേണുവില്‍
തനുശാഖിയില്‍ പാടാന്‍ വരും കിളിയായി നീ കുളിരീണമേ തിരുവാതിരാപ്പുലര്‍വേളയില്‍ പൂന്തെന്നലായ് തഴുകാന്‍ വരൂ
പൂക്കുന്നോരാ പാരിജാതപ്പൂ ന്തേന്‍ കണം പകരുന്നതോ
കുളിരോര്‍മയില്‍ തളിരാടുമീ തുളസീദളം ചൂടാന്‍ വരൂ
കളിവാക്കുകൾ പറയാതെ നീ നിഴലാടുമീ നിറസന്ധ്യയിൽ
ഒരു ഗാനമായ് ഒഴുകാമിനി ഇരുമെയ്കളും പ്രണയാതുരം